Friday, August 28, 2020

വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്. 

അതെ .. 

നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു.
നാം പരസ്പരം കണ്ടിട്ടില്ലെന്നാലും നീ ജീവിതത്തിൻ്റെ അവിഭാജ്യഘടകമായി മാറി കഴിഞ്ഞിരുന്നു.

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നിസ്സഹായരായി നമ്മൾ നിന്നു പോകാറില്ലേ?  
നിൻ്റെ വേർപാടിൽ ഞങ്ങളും  നിസ്സഹായരായിരുന്നു.

നീ പോകും എന്നുറപ്പു വന്നപ്പോഴും.. നിൻ്റെ കാലനക്കങ്ങൾ അവൾക്ക് അറിയാൻ കഴിഞ്ഞിരുന്നു.   

കാവൽ നിന്ന മാലാഖമാർക്ക് വിട
ഓർത്തു വെച്ച ഓർമ്മകൾക്ക് വിട
പാടി മുഴുവിക്കാത്ത താരാട്ട് പാട്ടിനു വിട
വിടരും മുന്നേ പൊഴിഞ്ഞു വീണ പുഷ്‌പമേ ... നിനക്ക് വിട..

ഒരു നൂറു കഥകൾ നിനക്ക് പറഞ്ഞു തരാൻ മനസ്സ് കൊതിച്ചിരുന്നു, 
നിന്നെ തോളത്തു കയറ്റി ആന കളിക്കാൻ കൊതിച്ചിരുന്നു, 
മാറിൽ ചായ്ച്ചു പാട്ടു പാടി ഉറക്കാൻ കൊതിച്ചിരുന്നു, 
ആർകും മനസ്സിലാകാത്ത ഭാഷയിൽ നിന്നോട് കൊഞ്ചാൻ കൊതിച്ചിരുന്നു,
ലോകത്തിൻ്റെ ഏറ്റവും സുന്ദരമായ വാതിൽ നിനക്ക് മുന്നിൽ തുറന്നു നൽകാൻ കൊതിച്ചിരുന്നു.

ഒരുപാട് സ്വപ്നങ്ങൾ മനസ്സ് നെയ്തപ്പോൾ ഓർക്കാതെ പോയത് ഒന്ന് മാത്രം.

വെറും മനുഷ്യരാണ് നാം എന്നത്. സ്ഥായിയായി ഒന്നും തന്നെ ഇല്ല എന്നത്.
വന്നതും, തന്നതും പോയി മറയാൻ ഒരു നിമിഷം മാത്രം.

ആ നിമിഷത്തിനു തൊട്ടു മുൻപ് വരെയുള്ള ആഹ്ളാദനിമിഷങ്ങൾ എല്ലാം ഒരു സ്വപ്നം പോലെ അകന്നു പോയിക്കഴിഞ്ഞിരിക്കുന്നു.       

എന്നിരുന്നാലും പ്രതീക്ഷയുടെ തിരിനാളത്തിനു ഒരുപാട് കൊതിക്കാനും സ്വപ്നം കാണാനും ഒരു സൂര്യനോളം വെളിച്ചം ഇനിയും ബാക്കി നിൽക്കെ ..
 ആ പ്രകാശത്തിൽ ഞങ്ങൾ പ്രതീക്ഷയർപ്പിച്ചു മുന്നോട്ടു പോകുകയാണ്.
മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും നിൻ്റെ ഓർമ്മകൾ മനസ്സിനോട് ചേർന്നു എന്നുമുണ്ടാകും.

കാണാം..      
   

Friday, April 10, 2020

Obsolescent


A Problem is identified in the beginning.
There are a few Thinkers.
The Thinkers work hard and finds a Solution.
Now the Problem is Solved.

The Solution is flawless. It is perfect. It works. 
The Solution is handed over to the Beginners.
The Beginners follow the solution and hands it over to the ones following them.

Now, the Followers are neither like the Beginners nor the Thinkers.
They follow this Solution religiously.
They follow it so blindly that they dont even understand the very purpose of the Solution.

By now, the Problem has already evolved and the Solution does not work anymore. 

There are few Thinkers among the Followers.
The new Thinkers realize that the Solution does not work at any level.
It is absolutlely useless and a Glorious waste of time and energy.

The new problem causes chaos. 
The Thinkers warn the Followers. 
But the Followers do not understand. They do not want to understand.
The Followers cannot let go of the Solution. It was passed on to them by their ancestors. They are sentimentally attached to the obsolete Solution.

The Thinkers due to their minority are easily suppressed by the Followers. 

The Solution is there. 
The Problem is still there. 

Now Let me ask you.

What was the problem?!

Thursday, January 9, 2020

Favre-Leuba


1994, Sep 5.

ഒരു ഞായറാഴ്ച്ച കൂടി കടന്നു പോകുകയാണ്.
പഴയ ചില ഓർമ്മകൾ മാറാല തൂത്തു പുറത്തെടുക്കുകയാണ് ഇന്നത്തെ ഡയറി കുറിപ്പിൽ.

അതിനു കാരണം ഏഴു വയസ്സുകാരനായ എൻ്റെ മകൻ കാണിച്ച ഒരു കുസൃതിയാണ്.  സ്കൂൾ കഴിഞ്ഞു തിരിച്ചു വന്ന അവൻ്റെ പോക്കറ്റിൽ ഒരു ഹീറോ ഫൗണ്ടൻ പെൻ. ഞാൻ വാങ്ങി കൊടുത്തതല്ല.  അവൻ്റെ അമ്മയുടെ ചോദ്യം ചെയ്യലിൽ സ്റ്റാഫ് റൂമിൽ നിന്നും എടുത്തതാണെന്നു അവൻ സമ്മതിച്ചു. അവൻ്റെ സത്യസന്ധതയ്ക്കു കൊടുക്കണം നൂറു മാർക്ക്.

മകനെ അമ്മ ശകാരിക്കുന്നത് നോക്കി നിന്നതല്ലാതെ അവനെ കുറ്റപ്പെടുത്താനോ, വഴക്കു പറയാനോ മുതിർന്നില്ല. എൻ്റെ നിസ്സംഗ ഭാവം അനസൂയയെ ചൊടിപ്പിച്ചിരിക്കണം. അവൾ എൻ്റെ നിരുത്തരവാദപരമായ മൗനത്തിനെ ചോദ്യം ചെയ്തു. എൻ്റെ ഇടപെടൽ അനിവാര്യമാണെന്നു അവൾക്കു തോന്നിയാൽ തെറ്റു പറയാൻ കഴിയില്ല.

ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു : "നമ്മളൊക്കെ ഈ പ്രായത്തിൽ എന്തൊക്കെ വികൃതി കാട്ടിയിട്ടുണ്ട്. ശകാരിക്കണ്ട ആവശ്യം ഇല്ല. പറഞ്ഞു കൊടുത്താൽ അവനു മനസ്സിലാകുന്ന കാര്യമേയുള്ളൂ ഇവിടെ.  നാളെ തന്നെ അവനെ കൊണ്ട് അത് തിരിച്ചു വെപ്പിച്ചു മാപ്പു പറയിക്കാം. നാളെ ഞാൻ കൊണ്ട് വിടാം സ്കൂളിൽ.പോരേ..  "

 അങ്ങനെ പറയുമ്പോൾ അറിഞ്ഞോ അറിയാതെയോ പഴയ ഒരോർമ്മ മനസ്സിലൂടെ പാളി പോയി. അച്ഛനുമൊത്തുള്ള ഒരു അനുഭവം ആണ്.

സംഭവം നടക്കുന്നത് എഴുപതുകളിലാണ്. 
എനിക്ക് അന്ന് എട്ടോ പത്തോ വയസ്സ് പ്രായം കാണും.
അച്ഛൻ മിക്കപ്പോഴും വീട്ടിൽ കാണില്ല. കച്ചവടവും, കൃഷിയും,  നാട്ടുകാര്യങ്ങളും  അല്ലറ ചില്ലറ രാഷ്ട്രീയവും ഒക്കെ ആയി മൂപ്പർ സദാ സമയം തിരക്കിലായിരിക്കും. വല്ലപ്പോഴും വീട്ടിൽ കിട്ടുമ്പോൾ ഞാനും അനിയന്മാരും വിടാതെ കൂടെ കൂടും.

അച്ഛൻ ഞങ്ങളെ ശകാരിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല. ആ ഡിപ്പാർട്മെണ്ട് കൈകാര്യം ചെയ്യുന്നത് അമ്മയാണ്.

അച്ഛൻ നാട്ടിൽ ഉള്ള അവരസങ്ങളിൽ ഞങ്ങൾ.. ഞങ്ങളെന്നു പറയ്ണമോൾ അനിയന്മാരും ഞാനും തൊടിയിലും പറമ്പിലും പുറത്തും എല്ലാം അച്ഛൻ്റെ ഒപ്പം വാല് പോലെ ഉണ്ടാകും.

  ഒരിക്കൽ ഞങ്ങളേം കൊണ്ട് അച്ഛൻ ഒരു സുഹൃത്തിൻ്റെ പലചരക്കു കടയിൽ പോയി. അച്ഛൻ കടയുടെ ഉടമയുമായി ഉള്ളിലേക്ക് ഇരുന്നു എന്തിക്കെയോ വലിയ കാര്യങ്ങൾ സംസാരിക്കുകയാണ്. ഞാൻ അനിയന്മാരേയും കൊണ്ട് കടയ്ക്കുള്ളിൽ ചുറ്റി പറ്റി നിന്നു.

കടയും ചുറ്റുപാടും വീക്ഷിച്ചു നിന്ന എൻ്റെ ശ്രദ്ധ, ചുവരിൽ ഒരു ആണിയിൽ കൊളുത്തി ഇട്ടിരുന്ന ഒരു വാച്ചിലാണു ചെന്നുടക്കിയതു.

ഒരു റിസ്റ് വാച്ച്..

റിസ്റ് വാച്ച് എന്ന് പറയുമ്പോൾ 1960 മോഡൽ ഫേവർ ലൂബയുടെ റിസ്റ് വാച്ച്. ഇതിനു മുൻപ് കുടുംബത്തിൽ ഉള്ള ഒരു മാമൻ്റെ കൈയ്യിൽ ഇതേ പോലെ ഒന്ന് കിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.

അന്നൊക്കെ അധികമാരും റിസ്റ് വാച്ച് ധരിക്കാറില്ല.

തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ വാച്ച് ആരും കാണാതെ ഞാൻ എൻ്റെ പോക്കെറ്റിലാക്കി.
ഒരു കള്ളം ചെയ്‌തെന്ന തോന്നൽ ഒന്നും അന്ന് തോന്നിയില്ല.

ആരും കാണാതെ അതും വച്ചും കൊണ്ട് ഞാൻ പുഴക്കടവിലേക്ക് ഓടി.
അതിൻ്റെ ഒരു മെക്കാനിസം അറിയാനായിരുന്നു എനിക്ക് കൗതുകം.
വീട്ടിൽ അലമാര വലിപ്പത്തിനു പോന്ന നീളൻ ഘടികാരം ഒന്ന്.. അച്ഛൻ തുറന്നു റിപ്പയർ ചെയ്യുന്നതു ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്. ഉള്ളിൽ നിരവധി ഇരുമ്പു ചക്രങ്ങൾ ഒരു താളത്തിനു നീങ്ങിയാണ് സമയം അറിയിക്കുന്നത്. വളരെ സംഗീർണ്ണമായ സംഭവങ്ങൾ ചെറിയ ഫേവർലൂബയ്ക്കുള്ളിലും നടക്കുന്നുണ്ടാകും. എൻ്റെ കുട്ടിമനസ്സിൽ കൗതുകത്തിൻ്റെ ഒരു സൂര്യകാന്തി പൂവ് വിടർന്നു.

അച്ഛൻ വീട്ടിലെ ഘടികാരം തുറന്ന പോലെ ഫേവർലൂബയും തുറക്കാൻ ഞാൻ ശ്രമം തുടങ്ങി. തിരിച്ചും മറിച്ചും ഒക്കെ പരിശോധിച്ചിട്ടും ഫേവർലൂബ തുറക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എൻ്റെ കൗതുകം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ ഒരു ചെറിയ പാറക്കഷ്ണം എടുത്ത് ഞാൻ ഫേവർലൂബ തല്ലി പൊട്ടിച്ചു.           

 ഉള്ളിലെ സ്പ്രിങ്ങും സൂചിയും ഗിയറും എല്ലാം പുറത്തു എടുത്തു സൂക്ഷ്മ പരിശോധന നടത്തി. ഒടുവിൽ കൗതുകം ഒടുങ്ങിയപ്പോൾ അതെല്ലാം എടുത്തു പോക്കറ്റിൽ വെച്ചു വീട്ടിലേക്കു പോയി. ആരും കാണാതെ എൻ്റെ സാമാനങ്ങളും, കുട്ടിക്കോപ്പുകളും വെക്കുന്ന ട്രങ്ക് പെട്ടിയിൽ പൊട്ടി പൊളിഞ്ഞ ഫേവർലൂബ ഒരു വിശിഷ്ടവസ്തുവായി സ്ഥാനം പിടിച്ചു.          

പിറ്റേന്ന്‌ രാവിലെ അച്ഛൻ്റെ സുഹൃത്ത് വീട്ടിലേക്കു വന്നു. ഞാൻ ഓടി മുറ്റത്തെ കളിയിൽ ഒളിച്ചു. ഏതു നിമിഷവും അച്ഛൻ എന്നെ ചോദ്യം ചെയ്യലിന് പൂമുഖത്തേക്കു വിളിച്ചേക്കാം. ചെയ്യരുതാത്തതെന്തോ ചെയ്തു പോയി എന്ന തോന്നൽ അപ്പോഴാണ് ഉണ്ടാകുന്നത്.

കുറെ ഏറെ നേരം ആ മനുഷ്യൻ അച്ഛനുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. ഉടൻ തന്നെ അച്ഛൻ എന്നെ വിളിച്ചു. അയാൾ പോയി എന്നുറപ്പുള്ളതു കൊണ്ട് വളരെ ആത്മവിശ്വാസത്തോടെ ഞാൻ ഉമ്മറത്തേക്ക് ചെന്നു.


"മോന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താ?" - അച്ഛൻ്റെ ചോദ്യം.

"പെൻസിൽ " - എന്തോ കരുതി കൂട്ടിഎന്നോണം ഞാനും പറഞ്ഞു.

"അത് നിലത്തു കിടന്നു കിട്ടിയാൽ എന്തു ചെയ്യും നീ?"

"ഞാൻ എടുത്തു ബാഗിൽ വെക്കും."

"എന്നിട്ടു?"

"വീട്ടി കൊണ്ട് പോരും."

"ആ പെൻസിൽ നിൻ്റെ ഒരു സുഹൃത്തിൻ്റെ ആണെങ്കിലോ ?"

"അപ്പൊഴും ഞാൻ എടുക്കും.."

"തിരിച്ചു കൊടുക്കില്ലേ?"

"ഇല്ല .. എനിക്കല്ലേ കിട്ടിയത് .. അപ്പൊ ഞാൻ എടുക്കും.." -എൻ്റെ നിലപാടിൽ മാറ്റമില്ല.

"നിൻ്റെ സുഹൃത്തിനു വിഷമം ആകില്ലേ?"

"ഞാൻ എടുത്തെന്നു അവൻ അറിയുന്നില്ലല്ലോ."

അച്ഛൻ എന്നെ അടുത്തേക്ക് ചേർത്ത് നിർത്തി.. എന്നിട്ടു പറഞ്ഞു ;

"മോനെ.. നമ്മുടേതല്ലാത്ത ഒരു വസ്തു, അതെന്തുമായിക്കൊള്ളട്ടെ.. ഉടമസ്ഥൻ്റെ അനുവാദമില്ലാതെ അതിൽ തൊടുക കൂടി ചെയ്യരുത്. അങ്ങനെ ചെയ്യുന്നതു സംസ്കാരത്തിനു യോജിച്ച പ്രവർത്തിയല്ല. മോന് മനസ്സിലാകുന്നുണ്ടോ? "

ഞാൻ തല കുലുക്കി.

"എന്ത് മനസ്സിലായി ?"

"പെൻസിൽ എടുത്തതു തിരിച്ചു കൊടുക്കണംന്ന്.."

അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു ..

"മാമൻ്റെ വാച്ച് മോൻ എടുത്തോ?" -അച്ഛൻ പെട്ടെന്നു ഒട്ടും ദേഷ്യപ്പെടാതെ ചോദിച്ചു.

"മ്മ് .." ഞാൻ മെല്ലെ മൂളി.. കള്ളം പറയണ്ട ആവ ശ്യം ഇവിടെ ഇല്ല. കാരണം അച്ഛൻ തല്ലില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അമ്മയോടോ, മറ്റാരോടെങ്കിലും ആയിരുന്നേൽ ഞാൻ കണ്ണുമടച്ചു കള്ളം പറഞ്ഞേനെ.. എടുത്തിട്ടിലാന്ന്..

"എവിടെ അതു ..?" അച്ഛൻ രഹസ്യമായെന്നോണം എന്നോട് ചോദിച്ചു.

ഞാൻ ഓടി ചെന്നു  ട്രങ്ക് പെട്ടിക്കുള്ളിൽ നിന്നും ഏൻ്റെ വിശിഷ്ടമായ ഫേവർലൂബ എടുത്തു കൊണ്ട് അച്ഛൻ്റെ കയ്യിൽ കൊടുത്തു.

"ഇതെന്തു പറ്റി.. ? പൊട്ടി പോയല്ലോ ." അച്ഛൻ എന്നെ നോക്കി

ഞാൻ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ അച്ഛൻ തുടർന്നുള്ള ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു.

അച്ഛൻ അടുത്ത് വിളിച്ചു നിർത്തി വീണ്ടും ഉപദേശിച്ചു.

ഒരു തല്ലു തന്നു എൻ്റെ ശീലക്കേടിനെ ഗുണദോഷിക്കാൻ അച്ഛനാകുമായിരുന്നു. മറ്റാരെങ്കിലും ആയിരുന്നേൽ അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. അങ്ങനെ ചെയ്തിരുന്നെങ്കിലും ഞാൻ ഇന്നത്തെ പോലെ നന്നാകുമായിരുന്നു. പക്ഷെ സ്നേഹത്തോടെ, ക്ഷമയോടെ എനിക്ക് തെറ്റ് മനസ്സിലാക്കിപ്പിച്ചു തന്നു. കള്ളം ചെയ്യരുതെന്ന് മാത്രമല്ല ഒരിടത്തും കള്ളം പറയുകയും അരുതെന്ന ആത്മവിശ്വാസം അച്ഛൻ എനിക്ക് പകർന്നു തന്നതു ഒരുപക്ഷെ അന്നായിരിക്കാം . 

അച്ഛൻ ഫേവർലൂബ ശരിയാക്കിപ്പിച്ചു തിരികെ കൊടുക്കുകയോ, അല്ലെങ്കിൽ പണം കൊടുത്തു ഉടമസ്ഥൻ്റെ നഷ്ടം നികത്തുകയോ ചെയ്തിട്ടുണ്ടാകണം. അതിനെ കുറിച്ച് ചോദിക്കാൻ ഒരു അവസരം കിട്ടിയിട്ടില്ല. ശരിയും തെറ്റും വേർതിരിച്ചറിയുന്ന പ്രായമായപ്പോഴേക്കും അദ്ദേഹം ഞങ്ങളെയൊക്കെ വിട്ടു മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു.

ഫേവർ ലൂബയുടെ അറുപതു മോഡൽ വാച്ച് വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും സ്വന്തമാക്കി. അത് ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു തെറ്റിലേക്കും.. അതിൽ നിന്നും വന്ന ശരിയിലേക്കും വിരൽ ചൂണ്ടുന്ന ഓർമ്മപ്പെടുത്തൽ. ചെറിയ തെറ്റുകൾ തെറ്റല്ലെന്നും.. ആ തെറ്റിൽ ഒരു കുട്ടിത്തമുള്ള കൗതുകം ഒളിഞ്ഞിരിപ്പുണ്ടെന്നും പഠിപ്പിച്ചു തന്ന അച്ഛൻ വലിയ അറിവുകളുടെയും അനുഭവങ്ങളുടെയും നിറകുടം ആണെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു.      

ഓർമ്മകളുടെ തീരത്തു ചെന്നു  നിൽക്കുമ്പോൾ മായാതെ അവശേഷിക്കുന്ന കുഞ്ഞു കാൽപ്പാടുകൾ എനിക്കു  കാണാം. പുതിയ ഓർമ്മകളുടെ തിരകൾ എത്ര ആഞ്ഞടിച്ചാലും ചില ഓർമ്മകളുടെ കാൽപ്പാടുകൾ മായാതെ തന്നെ അവശേഷിക്കും. ആ കാലടികളെ വേദനിപ്പിക്കാതെ അവയെ ചവിട്ടി ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ പൊട്ടിപൊളിഞ്ഞ ഫേവർലൂബയും എനിക്കു കാണാം.                 

Tuesday, December 3, 2019

പതിനൊന്നാമത്തെ നില


നഗരത്തിൻ്റെ ഹൃദയഭാഗത്തു നിലകൊള്ളുന്ന ബ്ലൂമൗണ്ട് റെസിഡൻസ്.
അതിൻ്റെ പതിനൊന്നാമത്തെ നിലയിലെ ഫ്ലാറ്റിൽ രഘുറാം തനിച്ചാണു. ആരെയോ പ്രതീക്ഷിച്ചുള്ള അയാളുടെ നിൽപ് തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. പുറത്തെ ബാൽക്കണിയിൽ നിന്ന് കൊണ്ട് അയാൾ അനന്തതയിലേക്കു കണ്ണുംനട്ടു നിൽക്കുന്നു. മുന്നിൽ ഇരമ്പുന്ന കടൽ കാണാം. അങ്ങോട്ട് നോക്കി നിന്നാൽ സമയം പോകുന്നത് അറിയുകേയില്ല.

പ്രതീക്ഷയറ്റ സായാഹ്നം. ശോണിതമായ സന്ധ്യ.
ഇരുട്ടിൻ്റെ സൈന്യം പകലിനെ പൊരുതി തോൽപ്പിച്ചു കൊണ്ടിരുന്നു.

കൈയ്യിൽ ഒരു ബിയർ കുപ്പി പിടിച്ചിട്ടുണ്ട്. മനസ്സ് ആകെ ഉഴുതു മറിഞ്ഞ അവസ്ഥയിലാണ്. ഉന്നമില്ലാതെ മേലോട്ട് എയ്‌തു വിട്ട ഒരു അമ്പു പോലെ  ജീവിതം എങ്ങോട്ടോ പായുന്നു.

അയാൾ വാച്ചിലേക്കു നോക്കി. ഏഴര കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് മൊബൈൽ വിറച്ചു.

ലിസ.. അവളാകും.  എത്തുന്നു എന്ന് പറയാനാകും.

ശരീരം ആസകലം ഒരു ഭീതി പടർന്ന്  കയറിയത് പോലെ തോന്നിച്ചു.
ലഹരിയുടെ ആക്കത്തിൽ കൈയ്യിലിരുന്ന ബിയർകുപ്പി സ്വാധീനം വിട്ടു വഴുതി താഴേക്കു പതിച്ചു. അയാൾ അത് ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി മൊബൈൽ എടുത്തു മെസ്സേജ് വായിച്ചു.

"REACHING IN 5.."

കട്ടിലിൽ വെച്ചിരുന്ന സ്യൂട് കേസ് അയാൾ തുറന്നു. ഉള്ളിൽ ഒരു പൊതി. പൊതിക്കുള്ളിൽ പണം. നാലഞ്ചു കെട്ടുകൾ. അത് എടുത്തു തുറന്നു പരിശോധിച്ച ശേഷം വീണ്ടും സ്യൂട് കേസ് ഭദ്രമായി അടച്ചു വെച്ചു.

പുറത്തു ഒരു ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങി..

 ഫ്ലാറ്റിൻ്റെ ബാല്കണിയിൽ കാറ്റിൻ്റെ പെശലിൽ മഴച്ചാറ്റൽ ഉള്ളിലേക്ക് ഇരച്ചു കയറുന്നുണ്ട്. അവിടേക്കു തുറക്കുന്ന ചില്ലു വാതിൽ അടയ്ക്കാൻ രഘുറാം മിനക്കെട്ടില്ല.   മഴയുടെ ശക്തി കൂടിയതേയുള്ളൂ  ..

നിമിഷങ്ങൾ  കടന്നു പോയ്ക്കൊണ്ടിരുന്നു. ലിസയെ കാണുന്നണില്ലല്ലോ !!
വരും ... വരാതെ എവിടെ പോകാൻ ?!

അടുത്ത കുപ്പി ബിയറിനെ അയാൾ പ്രാപിച്ചു ... മദ്യ ലഹരിയിൽ ഫ്ലാറ്റിനുള്ളിലെ വസ്തുക്കൾ ഓരോന്നും അയാൾക്കു ചുറ്റും നൃത്തം വച്ചു തുടങ്ങി. ഒടുവിൽ അയാൾ മയങ്ങി.

കാളിങ് ബെല്ലിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് രഘുറാം പിന്നെ ഉണരുന്നത്. വാച്ചിലേക്കു നോക്കുമ്പോൾ വെറും പത്തു മിനിറ്റു കഴിഞ്ഞിരിക്കുന്നു. ഉറക്കച്ചടവ്‌ വിട്ടു ബോധമനസ്സ് യാഥാർഥ്യത്തിലേക്ക് കണ്ണു ചിമ്മി തുറന്നു.

കതകു തുറന്ന അയാൾ ഒന്ന് ഞെട്ടി.. മഴ നനഞ്ഞു ഈറനണിഞ്ഞു മുൻപിൽ ലിസ നില്കുന്നു. അവളോടുള്ള വെറുപ്പിൻ്റെ തീക്കനൽ ആ തണുത്തസന്ധ്യയിൽ ഉറഞ്ഞു ഇല്ലാതായി.  അത്ര സുന്ദരിയായിരിക്കുന്നു അവൾ. ഒരു വല്ലാത്ത പ്രഭ അവളെ തഴുകി നിൽക്കുന്ന പോലെ തോന്നിച്ചു. വെളുത്ത ചുരിദാർ നനഞ്ഞു ഒട്ടി കിടക്കുന്നു. രഘുറാം മനസ്സിലാക്കി. ഒരിക്കലും അയാൾക്ക്‌ ലിസയെ വെറുക്കാൻ കഴിയില്ല. അവൾ അയാൾക്ക്‌ വല്ലാത്തൊരു ലഹരിയാണ്.

" ഇതെന്തു പറ്റി. ആകെ നനഞ്ഞിരിക്കുന്നല്ലോ  ?"

"വരുന്ന വഴിക്കു ഒരു ചെറിയ ആക്സിഡണ്ട്. പറഞ്ഞു നിൽക്കാൻ ഇപ്പോൾ സമയമില്ല. പോകാൻ ധൃതിയുണ്ട്." അവൾ മുഖം കൊടുക്കാതെ പറഞ്ഞു.

"അകത്തേക്ക് വരൂ .." അയാൾ ക്ഷണിച്ചു.

അവൾ ഫ്ലാറ്റിനുള്ളിലേക്കു പ്രവേശിച്ചു.

"കാത്തിരുന്നു കാണാഞ്ഞപ്പോൾ ഞാൻ .. " അയാൾ അവളെ നോക്കി-

"ഇനിയും ഇങ്ങനെ തുടരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.."

അയാൾ പൊതി തുറന്നു.. ഉള്ളിൽ പണം.. അവൾക്കു നേരെ നീട്ടി.

"ഇത് നീ പറഞ്ഞത് മുഴുവൻ ഉണ്ട്...നിൻ്റെ പിന്നിൽ ആളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട് ... ആ ഫോട്ടോസ് തിരികെ നൽകണം .. ?!"

ശരിയും തെറ്റും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു കുട്ടിയെ പോലെ ലിസ രഘുറാമിനെ നോക്കി. അയാൾ അവളെയും.

അയാൾ തുടർന്നു - "വിജിയുടെ ഡെലിവറി ഉടൻ കാണും.. അവൾ തിരിച്ചു വന്നു കഴിയുമ്പോൾ ഇങ്ങനൊക്കെ ആണെങ്കിൽ ... കാര്യങ്ങൾ വീണ്ടും കോംപ്ലികേറ്റെഡ് ആകും.. നീ സത്യം തുറന്നു പറഞ്ഞാൽ സേഫ് ആയ ഒരു ഇടത്തേക്ക് ഞാൻ നിന്നെ മാറ്റാം..ഈ പണം നിനക്ക് എടുക്കാം..  പോലീസിലും മറ്റും എനിക്ക് ആവശ്യത്തിന് ഇൻഫ്ലുവൻസ് ഉണ്ട്.. ഈ ഭീഷണികളുടെ സോഴ്സ് ... അതാണ് എനിക്ക് അറിയേണ്ടത്."

എന്തോ ഗാഢമായി ആലോചിച്ചു മൗനിയായി ലിസ നിന്നു. എന്നിട്ടു പറഞ്ഞു -
"ഇനി നാം ഒരിക്കലും കാണില്ല.. ഒരിക്കലും ഞാൻ നിങ്ങൾക്കൊരു ശല്യമാകില്ല.. "

ആ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു...

അതും പറഞ്ഞുകൊണ്ട് അവൾ അയാളെ കെട്ടിപ്പുണർന്നു. രഘുറാം അത് പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ അവൾ ഫ്ലാറ്റിൽ നിന്നും പുറത്തേക്കു നടന്നകലുകയും ചെയ്തു. രഘുറാം കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. അവൾ പണം കൈപറ്റാതെ പൊയ്കളഞ്ഞു.

കുറച്ചു കഴിഞ്ഞു ആരോ വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ട് അയാൾ പുറത്തു വന്നു.

വാച്മാൻ ചാണ്ടി ചേട്ടൻ ആയിരുന്നു അത്. എന്തോ കണ്ടു പേടിച്ച മുഖഭാവം.

"സാറ് വല്ലതും അറിഞ്ഞോ? താഴെ.... താഴെ  ആരോ ..... " - പറഞ്ഞു മുഴുവിക്കും മുൻപേ അയാളുടെ ഫോൺ ശബ്ദിച്ചു. അതും ചെവിയിൽ വെച്ച് എന്തോ പിറുപിറുത്തു കൊണ്ട് അയാൾ അപ്രത്യക്ഷനായി.  താഴേക്കു ചെന്ന് കൂടുതൽ അന്വേഷിക്കാൻ തോന്നിയില്ല. മനസ്സാകെ മരവിച്ചിരിക്കുന്നു. മുറിയിൽ ചെന്നു കട്ടിലിൽ മലർന്നു കിടന്നു.  കലങ്ങി മറിഞ്ഞ മനസ്സും ശരീരവും ഉറക്കത്തിൻ്റെ പടുകുഴിയിലേക്ക് ചെന്ന് വീഴുകയായിരുന്നു.
   
ഉറക്കം ഉണരുമ്പോൾ ബാൽക്കണിയിലെ ടൈൽസിലും കൈവരിയിലും ജലകണങ്ങൾ സൂര്യൻ്റെ ആദ്യ കിരണങ്ങളേറ്റു പുഞ്ചിരി തൂകി. ഗാഡനിദ്രയ്ക്കു ശേഷം മയങ്ങിയ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ സമയം രാവിലെ ഒൻപതു കഴിഞ്ഞിരുന്നു.

ലിസയുടെ മുഖം രഘുറാമിൻ്റെ മനസ്സിലൂടെ മിന്നി മാഞ്ഞു.
ലിസ..  അവളെന്നെന്നേക്കുമായി തന്നെ വിട്ടു പോയിക്കാണുമോ ?

കയ്യിൽ നിന്നും വഴുതി താഴെ വീണു പോയ ബിയർ കുപ്പി പോലെ അയാളുടെ ഓർമ്മകളിൽ നിന്നും ലിസ വഴുതി എങ്ങോ പോയിരിക്കുന്നു.

നാളെയെ കുറിച്ചുള്ള ആവലാതികൾ അയാൾക്കിപ്പോൾ ഇല്ല. കതകു തുറന്നു പത്രം നോക്കുമ്പോൾ അയാൾ യാന്ത്രികമായി തൻ്റെ ദിനചര്യകളിലേക്ക് ഇഴുകിച്ചേരുന്നത് പോലെ തോന്നിച്ചു.

ഒന്ന് ഫ്രഷ് ആയി വീട്ടിലേക്കു ഇറങ്ങാൻ കാറിൽ കയറിയപ്പോൾ തലേന്ന് ചാണ്ടി ചേട്ടൻ പറഞ്ഞു മുഴുവിക്കാതെ വിട്ട
കാര്യം ഒന്നന്വേഷിച്ചു പോകാൻ മനസ്സ് വെമ്പി.

"ചാണ്ടിച്ചൻ ഇന്നലെ ഏതാണ്ട് പറയാൻ വന്നല്ലോ? എന്താ അത് ?"

"അതോ സാറേ..  ഒരു പെണ്ണ്... ദേ അവിടെയാ കെടന്നത്.. ആരോ തലക്കു ആഞ്ഞു അടിച്ചതാ ....കൊല്ലാൻ വേണ്ടി തന്നെ ചെയ്തതാ ... ചത്തന്ന ആദ്യം കരുതിയെ.. പക്ഷെ ജീവനൊണ്ടാർന്നു.. പത്രോസ്സിൻ്റെ വണ്ടിയെ കേറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.. പക്ഷെ അപ്പോഴേക്കും ആള് പോയി.. ആരാന്നും മറ്റും അന്വേഷിക്കുന്നുണ്ട്.. പോലീസും കേസും ആവും..ഫ്ളാറ്റിൻ്റെ ഓണർ രാജൻ സാറിനെ വിവരം അറിയിച്ചു.. അങ്ങോരു പൊറപ്പെട്ടിട്ടുണ്ട്...  "

എൻ്റെ മനസ്സൊന്നു പിടഞ്ഞു.. ലിസയെ ആണ് ആദ്യം ഓർത്തത്..
അവളാകുമോ ? ആകല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

"ഇത് എപ്പോഴായിരുന്നു സംഭവം ?"

" ഇന്നലെ ഒരു ഏഴു  ഏഴര ആയിക്കാണും.. "

ഹോ ഭാഗ്യം.. ലിസ  അല്ല ...
എട്ടു മണി കഴിഞ്ഞു അവൾ  തൻ്റെ ഫ്ലാറ്റിൽ തൻ്റെ കൂടെ  ഉണ്ടായിരുന്നതാണല്ലോ..

 ഭാര്യയെ കാണാൻ അവളുടെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു പോകുന്ന വഴി രഘുറാം ലിസയെ ഫോണിൽ വിളിച്ചു നോക്കി.. അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുക ആണ്. മനസ്സ് ഗതി കിട്ടാതെ അലയുന്നു.. അവളുടെ സ്വരം ഒന്ന് കേട്ടിരുന്നെങ്കിൽ ഒരു ആശ്വാസം ആയേനെ... തൻ്റെ ശതൃക്കൾ അവളെ ഇല്ലാതാക്കുമോ എന്നയാൾ ഭയന്നു..

ഒന്ന് ഹോസ്പിറ്റൽ വരെ പോയി ചുമ്മാ അന്വേഷിച്ചാലോ.. ? എന്തിനു? അത് ലിസ അല്ല .. അവൾക്കൊന്നും വരില്ല.. തൻ്റെ മനസ്സ് വെറുതെ കാട് കയറുന്നതാ.. രഘുറാം സ്വയം സമാധാനിപ്പിച്ചു..

മരിച്ച പെൺകുട്ടിയെ പറ്റി എന്തെങ്കിലും പത്രത്തിൽ വരാതിരിക്കില്ല..
വീട്ടിൽ ചെന്നയുടനെ അയാൾ പത്രം തുറന്നു വാർത്തകൾ പരതി.. ഒടുവിൽ ആ വാർത്ത രഘുറാമിൻ്റെ കണ്ണിൽ കുടുങ്ങി..    

"നഗരത്തിൻ്റെ ഹൃദയഭാഗത്തു നിലകൊള്ളുന്ന ബ്ലൂമൗണ്ട് റെസിഡൻസിൽ യുവതിയുടെ ദാരുണാന്ത്യം. മരിച്ചത് ലിസ ഫ്രാൻസിസ് (25) എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന് പഴ്സിലെ ഐ.ഡി കാർഡിൽ നിന്നും അധികൃതർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. തലയിൽ ഗ്ലാസ്സ് കുപ്പി കൊണ്ടു പ്രഹരം ഏറ്റതാണു മരണകാരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കൊലപാതകത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസിൽ നിന്നും ഉണ്ടാകുമെന്നു സി. ഐ  ചന്ദ്രകുമാർ ന്യൂസ് റിപോർട്ടറോടു പറഞ്ഞു".         

Tuesday, October 22, 2019

നഷ്‌ട സ്വപ്നം


റയിൽ പാളത്തിൽ തല ചിന്നി ചിതറിയ നിലയിൽ കണ്ടു കിട്ടിയ ശവം കണ്ടപ്പോൾ എനിക്ക് വെറുതേ സാംബശിവനെയാണ് ഓർമ്മ വന്നതു. കഴിഞ്ഞ രാത്രി ഞാൻ അയാളെ കണ്ടിരുന്നു. ബാറിൽ വെച്ചാണ് ഞാൻ അയാളെ ആദ്യമായി നേരിൽ കാണുന്നതു. അവസാനമായും എന്ന് പറയാൻ കഴിയുമോ?

എനിക്ക് ചെന്ന് പറയണമെന്നുണ്ടായിരുന്നു -  "മിസ്റ്റർ സാമ്പശിവൻ.. നിങ്ങളുടെ കവിതകൾ ഞാൻ സ്ഥിരമായി വായിക്കാറുണ്ട് ... നിങ്ങളുടെ എഴുത്തു ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
നിങ്ങളെ ഞാൻ ആരാധിക്കുന്നു.."

എൻ്റെ ടേബിളിൽ നിന്നും വെറും രണ്ടു ടേബിളിന് അപ്പുറത്തു നുരവറ്റിയ ബിയർ ഗ്ളാസും നുണഞ്ഞു സാമ്പശിവൻ ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു..

സ്വപ്ന സുന്ദരമായ എൻ്റെ പ്രണയം പൂവണിയാൻ  ഇദ്ദേഹത്തിൻ്റെ കവിതകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതൊന്നുമല്ല. ഊഷ്‌മളമായ എൻ്റെ കാമനകളെ എൻ്റെ പ്രിയതമയ്ക്ക് വർണ്ണിച്ചു കൊടുക്കാൻ എനിക്ക് ഉപകാരപ്പെട്ടതു ഇദ്ദേഹത്തിൻ്റെ കവിതകളാണ് ...അതിലെ സുന്ദരമായ വാക് ശകലങ്ങളെ എഴുതി കോർത്തിണക്കിയ ആ മനസ്സിനെ ഞാൻ നിർലജ്ജം സ്നേഹിക്കുന്നു. ഉള്ളിലേക്കു ചെന്ന രണ്ടു ഗ്ലാസ് മദ്യത്തിൻ്റെ ലഹരി ആയിരിക്കാം ലേശം കോണ് തെറ്റിയ എന്നിലേക്ക് ഇത്തരം ചിന്തകൾ ഊറിയുണർത്തിവിട്ടതു.

ബാറിലെ മങ്ങിയ ടങ്സ്റ്റൺ വിളക്കുകൾ എൻ്റെ മുന്നിൽ പ്രഭയാർജ്ജിച്ചു തിളങ്ങി. കണ്ണുകൾക്കു ഒരു മയക്കവും മനസ്സിന് വാച്ചാലതയും കൈവന്ന നിമിഷങ്ങൾ.                           

ഞാൻ അങ്ങോട്ട് ചെന്നു പരിചയപ്പെടാനെന്നോണം കൈ കൂപ്പി.

"നമസ്‌കാരം സാർ .."

അദ്ദേഹം എന്നെ ശാന്തനായി നോക്കി. ഒരു ചെറു പുഞ്ചിരിയുടെ ലാഞ്ഛ ആ മുഖത്തു ഓടി മറഞ്ഞോ ?
പുസ്തകത്തിലെ പുറം ചട്ടയിൽ കാണുന്ന സാമ്പശിവനല്ല എൻ്റെ മുൻപിൽ ഇരിക്കുന്ന മനുഷ്യൻ..  ചിത്രത്തിലെ ആരോഗ്യവും ഓജസ്സും നേരിട്ട് കണ്ടപ്പോൾ തോന്നിയില്ല.
കണ്ണുകൾ കൊണ്ട് എന്നോട് ഇരിക്കാൻ അനുവാദം തന്നപ്പോൾ ഞാൻ അരികിലെ കസേര നീക്കിയിട്ട് അവിടെ ഇരുന്നു.

ഞാൻ സാംബശിവനെ നോക്കി.
ഞാൻ അയാളെ കണ്ടു.
അയാൾ എന്നെയും.

ആ കണ്ണുകളിൽ ഒരു നൊമ്പരകടൽ ഇരമ്പുന്നതു എനിക്ക് കേൾക്കാം.
ഭൂതകാലത്തിൽ നിന്നും മാറാല  പിടിച്ച ഓർമ്മകളെയും തലോടി അദ്ദേഹം മൗനിയായി ഇരിക്കുന്നു.

"ഞാൻ താങ്കളുടെ കവിതകൾ മുടങ്ങാതെ വായിക്കുന്ന ഒരു വ്യക്തിയാണ്. ഞാൻ മാത്രമല്ല എൻ്റെ ഭാര്യയും. അങ്ങയുടെ കമല ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട കവിതയാണ്. എൻ്റെ ഭാര്യയുടെ പേരും കമല എന്നാണു. "

അദ്ദേഹം പുഞ്ചിരിച്ചു എന്നിട്ടു ഒരു സിഗററ്റു എടുത്തു കത്തിച്ചു പുക വിടാൻ തുടങ്ങി.

"എന്താണ് സാർ ഇത്ര ഗഹനമായിട്ടു ചിന്തിച്ചു കൂട്ടുന്നത് ?"

രണ്ടു കണ്ണും ചിമ്മി "ഒന്നുമില്ലാ .." എന്ന് അദ്ദേഹം ആംഗ്യത്തിൽ കാണിച്ചു വീണ്ടും പുഞ്ചിരിച്ചു. വീണ്ടും ബിയർ കുടിച്ചു അദ്ദേഹം ഗ്ലാസ് കാലിയാക്കി. അദ്ദേഹത്തിൻ്റെ ബിയർ കുപ്പി തീർന്നത്  ശ്രദ്ധയിൽ പെട്ട ഞാൻ ബെയററോഡു ഒരു കുപ്പി ബിയറും രണ്ടു ഗ്ലാസ് റമ്മും കൊണ്ട് വരാൻ നിർദേശിച്ചു. അയാൾ അത് പോലെ ചെയ്തു.

എൻ്റെ മഹാമനസ്കത കണ്ടിട്ടാവണം സാംബശിവൻ അദ്ദേഹത്തിൻ്റെ മനോരാജ്യത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു.

     
മര്യാദയുടെ പുറത്തു കൈമാറുന്ന ചില ചോദ്യങ്ങൾ ഞങ്ങൾ കൈമാറി.

"നിങ്ങൾ അറിയണം.  എൻ്റെ യഥാർത്ഥ പേര് സാംബശിവൻ എന്നല്ല. ഉറുമീസ് എന്നാണു. സാംബശിവൻ എൻ്റെ തൂലികാനാമമാണ്‌. അത് വിളിക്കുന്നത് കേൾക്കുമ്പൾ എനിക്ക് ശെരിക്കും ചിരി വരും. "

കുറച്ചു നേരംപോക്കുകൾ പറഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ഇടയിൽ ഒരു മുജ്ജന്മ അടുപ്പം ഉള്ളത് പോലെ എനിക്ക് തോന്നി. എന്തോ ഒന്ന് ഞങ്ങൾക്ക് ഇടയിൽ സമാനമായി ഉണ്ട്. അത് പക്ഷെ എന്താണെന്ന് ഒരു പിടിയും ഇല്ല. ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. വല്ലാത്ത ഒരു മിസ്റ്ററി കാണും. നമുക്കു അത് മനസ്സിലാവില്ല. ഈ ചിന്ത ഞാൻ അദ്ദേഹത്തോട് പങ്കു വെച്ചു. എന്തിനെയെല്ലാം കുറിച്ചോ ഞങ്ങൾ ഒരു മണിക്കൂറോളം വാവിട്ടു സംസാരിച്ചു തർക്കിച്ചു. ഒരു കുപ്പി-ബന്ധം ഉടലെടുത്തിരുന്നു.

"സാർ ഇപ്പോൾ എന്ത് കവിതയാണ് എഴുതിക്കൊണ്ടിരിക്കുന്നതു ?"

"നഷ്ടസ്വപ്നം .. പ്രണയം നഷ്ടമായ ഒരു കവിയുടെ തേങ്ങലാണ് പ്രമേയം."

"നിങ്ങളുടെ പ്രണയം ?"

"Love is like an Ocean.. Beautiful but deep.. Do not let it consume you!"

"ആഹാ ... എത്ര മനോഹരം കേൾക്കാൻ. To be consumed by Love.. It is the most beautiful. അങ്ങനെയും അല്ലെ ? ജീവിതത്തിൽ ഇതിലും മനോഹരമായ ഒന്ന് മറ്റെന്തുണ്ട് ?"

ആ പറഞ്ഞതിനോട് അദ്ദേഹം പ്രതികരിച്ചില്ല.

"വീട്ടിൽ ആരൊക്കെയുണ്ട് ?" ഞാൻ വീണ്ടും ചോദിച്ചു.

"ഒറ്റയ്ക്കാണ്. എഴുതാൻ അതാണ് സൗകര്യം."

"അങ്ങനല്ല ഒരു വിവാഹം ഒക്കെ കഴിക്കണം. ഇല്ലേൽ ജീവിതം അർത്ഥശൂന്യമായി പോകും"

എൻ്റെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ തർക്കമായി.

ഒടുവിൽ അദ്ദേഹം പറഞ്ഞു :

"ജീവിതം അർത്ഥശൂന്യമാണ്. അതിനു അർത്ഥമുണ്ടെന്നു വരുത്താൻ നാം പഠിച്ച പണി പതിനെട്ടും നോക്കും. പിന്നെപ്പോഴോ നാം സ്വയം തിരിച്ചറിയും"

"എന്ത് ..?"

"ശൂന്യം ... ജീവിതം വായു നിറച്ച ഒരു ബലൂൺ പോലെയാണ്. ഉള്ളിൽ ശൂന്യം. നമ്മൾ അതും താങ്ങി പിടിച്ചു നടക്കുവാ .. നടന്നു നടന്നു അങ്ങനെ കുറേ കഴിയുമ്പോൾ ഡിം ... തീർന്നു "

ഒന്ന് നിർത്തിയിട്ടു റം കുടിച്ചു, എന്നിട്ടു അദ്ദേഹം വീണ്ടും തുടർന്നു.

"ഞാൻ ശൂന്യതയെ സ്നേഹിക്കുന്നു. ഒരുപാട് എന്തൊക്കെയോ അളവറ്റ തോതിൽ ഉൾക്കൊള്ളാൻ ശൂന്യതയ്ക്കു ആകും. എൻ്റെ ദുഃഖങ്ങൾ ആ ശൂന്യതയുടെ ഭാഗമാണ്. ആ ശൂന്യതയ്ക്കുള്ളിൽ ഞാൻ ഉണ്ട്, എൻ്റെ കവിതകളുണ്ട്. ശൂന്യത ശൂന്യമല്ല. പൂജ്യം സംപൂജ്യമാണെന്ന പോലെ ശൂന്യത സമ്പൂർണ്ണമാണ്."

 പെട്ടെന്നു കേട്ടപ്പോൾ ഇതൊന്നുമല്ലാതിരുന്ന എൻ്റെ സാധാരണ ജീവിതം എത്ര വിരസമാണെന്നു പോലും എനിക്ക് തോന്നിപ്പോയി.

"ഹേ മൂഡജന്മമേ ... ഇതൊക്കെ മനസ്സിലാക്കാൻ നീ എന്തേ ഇത്ര വൈകി ?"

ഞാൻ എന്നോട് തന്നെ ചോദിച്ചു.

 പിന്നെയും ചിന്തിച്ചപ്പോൾ ഉറുമീസ് എന്ന സാംബശിവൻ ഒരു മുഴുവട്ടനാണെന്നും എനിക്ക് തോന്നി. അത് ആലോചിച്ചപ്പോൾ എനിക്കു ചിരി വന്നു. പക്ഷെ ഞാൻ ചിരിച്ചില്ല. ചിന്തിച്ചിരിക്കുന്ന എന്നെ നോക്കി അദ്ദേഹം തുടർന്നു.

"എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു. ഒന്നേ ഉണ്ടായിരുന്നുള്ളു. അതാണ് എൻ്റെ നഷ്ടസ്വപ്നം. പ്രണയം ഏറെയും എൻ്റെ മനസ്സിൻ്റെ ഉള്ളിൽ വളരെ രഹസ്യമായി കൊണ്ട് നടന്നു. പറയാൻ കൊതിച്ചെങ്കിലും പറയാതെ ഉള്ളിൽ നിറഞ്ഞ പ്രണയം ഒരു ലഹരിയായിരുന്നു എനിക്ക്. സൗഹൃദം എന്ന ചട്ടക്കൂടിൽ ആ ബന്ധം നിലനിന്നു. പ്രണയം ഒരു തരം ഭ്രമമായി പിന്നീട്. അങ്ങനെ ഒരുപാട് കവിതകൾ എഴുതിക്കൂട്ടി. പെട്ടെന്നു ഒരു ദിവസം അവൾ എൻ്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷയായി. ഒരു വലിയ ശൂന്യത എന്നിൽ നിറച്ചു അവൾ പോയി. എവിടെയാണ് അവളെന്നു എനിക്ക് അറിയില്ല. ആ തനിച്ചാക്കിയ ആ ശൂന്യതയുടെ ഇരുട്ടിൽ ഞാൻ ഇന്നും ജീവിക്കുന്നു. ഇപ്പൊ ഒരു ഏഴു കൊല്ലം ആയിക്കാണും പരസ്പരം കണ്ടിട്ട്. കണ്ടാൽ പറയാമായിരുന്നു... എത്രയും ഞാൻ സ്നേഹിച്ചിരുന്നു എന്നു .."

അത്രയും പറഞ്ഞു നിർത്തി അദ്ദേഹം ഒരു നെടുവീർപ്പിട്ടു.

"ഇനി ഒരു അവസരം കൂടി കിട്ടിയാൽ ഞാൻ അവളെ സ്വന്തമാക്കും. അവൾ ആരുടെ സ്വന്തമായിരുന്നാലും പ്രശ്നമല്ല. ഞാൻ അവളെ സ്വന്തമാക്കുക തന്നെ ചെയ്യും .." 

എനിക്ക് ശെരിക്കും അയാളോട് സഹതാപം തോന്നി. എന്ത് പറഞ്ഞു അയാളെ ആശ്വസിപ്പിക്കുമെന്നു അറിയാതെ ഞാൻ കുഴങ്ങി.

"കഴിഞ്ഞത് കഴിഞ്ഞു .. നിങ്ങൾ അവരെ കണ്ടു കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സാർ എവിടെയാണ് താമസം ? നമുക്ക് ഇനിയും കാണണം. എനിക്ക് സാറിനെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടു."

അയാൾ പറഞ്ഞു.

 " നാളെ ഞാൻ ഇവിടം വിട്ടു പോകുകയാണ്. യാത്ര ചോദിക്കാൻ പ്രത്യേകിച്ച് അങ്ങനെ ആരും ഇല്ല. എങ്കിലും യാത്ര ചോദിക്കാനും വേണ്ടിയിട്ടു ഒരു പരിചയക്കാരനായല്ലോ.... സന്തോഷം."

അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.

"സാർ എങ്ങോട്ടേക്കാണ് പോകുന്നത്? ആ സ്ത്രീയെ തേടിയാണോ ? "

"എങ്ങോട്ടേക്കാണു പോകുന്നതെന്ന് സത്യത്തിൽ എനിക്കും നിശ്ചയമില്ല.പോകുന്നിടത്തു അവരെ കാണാൻ കഴിഞ്ഞാൽ...."

"സാറിനെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം. എനിക്കു വണ്ടിയുണ്ട്. ഈ നേരത്തു ഇനി ബസോ ഓട്ടോറിക്ഷയോ കിട്ടില്ല. അത്രയെങ്കിലും എനിക്ക് താങ്കൾക്കു വേണ്ടി ചെയ്യണമെന്നുണ്ട്."

അയാൾകതു സമ്മതമായിരുന്നു.

----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- ----- -----

ഒരു നിലവാരമില്ലാത്ത ലോഡ്‌ജിലായിരുന്നു അയാൾ താമസിച്ചിരുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും അധോലോകത്തെ പ്രമുഖർ രാത്രിയുടെ മറവിൽ സന്ധിക്കുന്ന രഹസ്യസ്ഥലം പോലെ തോന്നിച്ചു അവിടം എനിക്ക്.
അർദ്ധരാത്രിയിൽ അവിടം ഭയാനകമാം വിധം വിജനമായിരുന്നു.

ആകെ പിശക് പിടിച്ച ഒരു സ്ഥലം.

ഞാൻ അദ്ദേഹത്തോടൊപ്പം ലോഡ്‌ജ് മുറിയിൽ പ്രവേശിച്ചു. എന്തോ പാട്ടു മൂളിക്കൊണ്ടു സാംബശിവൻ കട്ടിലിലേക്ക് ചെന്ന് വീണു.

മേശ, കസേര, കട്ടിൽ, ഒരു മൺകുടം .. ഇതിനപ്പുറം ആ മുറിയിൽ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. കതകു മലർക്കെ തുറന്നിട്ടു സംബശിവൻ നിദ്രയിലാണ്ടിരിക്കുന്നു.

മേശപുറത്തു ഒരു അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥയിൽ കുറച്ചു ബീഡികുറ്റികളും, ഒരു തീപ്പെട്ടിയും, ചുരുട്ടിയ കടലാസുകളും, പേനയും, ഒരു മരുന്ന് ഡപ്പിയും പിന്നെ ഒരു ഡയറിയും ഇരിപ്പുണ്ട്.

ഒരു കൗതുകത്തിനു ഞാൻ ഡയറി തുറന്നു. അദ്ദേഹം എഴുതിയ ചില വരികൾ.. ഭംഗിയുള്ള അക്ഷരങ്ങൾ... താളുകൾ മറിച്ചപ്പോൾ ഇടയിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ നിലത്തു വീണു. വർഷങ്ങൾക്കു മുൻപെടുത്ത ഒരു ബ്ലാക് ആൻഡ് വൈറ്റ് ഗ്രൂപ് ഫോട്ടോ ആയിരുന്നു അത്. സുമുഖനും ചെറുപ്പക്കാരനുമായ സാമ്പശിവനെ ഞാനതിൽ തിരഞ്ഞു. എൻ്റെ കണ്ണുകൾ ചെന്നുടക്കിയതു കുറച്ചു വർഷങ്ങൾ പ്രായം കുറഞ്ഞ എൻ്റെ കമലയിലാണ്. കണ്ണുകളെ വിശ്വസിക്കാനാകാതെ ഞാൻ വീണ്ടും ശ്രദ്ധിച്ചു നോക്കി. അവൾ തന്നെ .. കമല.. ഫോട്ടോയുടെ മറ്റൊരു കോണിൽ സുമുഖനായ സാമ്പശിവനുമുണ്ട്.

കാണാൻ പാടില്ലാത്തതെന്തോ കണ്ടതു പോലെ എനിക്ക് തോന്നി. ഉള്ളിലെ ലഹരി അടങ്ങാത്തതിനാലാകണം എൻ്റെ പേഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വിവാഹശേഷം എടുത്ത ഒരു കളർ ഫോട്ടോ ഞാൻ ആ മേശപുറത്തു വെച്ചിട്ടു അവിടെ നിന്നും ഇറങ്ങി പൊന്നു. ഇനി ഒരിക്കലും അയാളെ കാണാൻ ഞാൻ ആഗ്രഹിച്ചില്ല. അയാൾ ഈ നഗരം വിട്ടു പോകുന്നു എന്ന വസ്തുത എനിക്ക് അനാവശ്യമായ ഒരു മനോസുഖം നൽകി.

അതെ... സാമ്പശിവൻ എന്ന കവിയെ ഞാൻ ആദ്യമായും അവസാനമായും കണ്ടതു ഇന്നലെയാണ്. ഇനി ഒരിക്കലും കാണില്ല എന്ന് തീരുമാനിക്കുകയും ചെയ്തതാണു.

റെയിൽ പാളത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശവം ആരുടേതെന്ന് മനസ്സിലാക്കാൻ ഇതുവരെയും പോലീസിനു ഒരു തുമ്പോ തെളിവോ കിട്ടിയിട്ടില്ല. അവിടെ ആൾകൂട്ടം തിങ്ങിനിറയുകയാണ്. പത്രങ്ങളിൽ ഈ വാർത്ത ഉടൻ ചൂടോടെ വരും. "റെയിൽ പാളത്തിലെ ശവം.  ആത്മഹത്യയോ  കൊലപാതകമോ" എന്നായിരിക്കും തലക്കെട്ട്.

ഇവിടം വിട്ടു പോകുകയാണെന്ന് അയാൾ പറഞ്ഞതു ഇതിനായിരുന്നോ ?

വിഭ്രാന്തിയെറിയ മനസോടെ ഞാൻ അകലെ മാറി നിൽക്കുകയാണ്. എത്ര നേരമായി അങ്ങനെ നിൽപ്പുറപ്പിച്ചിട്ടു? അറിയില്ല. നിന്നിടത്തു നിന്നും കാലുകൾ അനക്കാൻ കഴിയുന്നില്ല.
വല്ലാത്ത ഒരു മരവിപ്പ് ! മനസ്സും ശരീരവും തളർന്നിരിക്കുന്നു.

മേശപുറത്തെ ഞങ്ങളുടെ കളർ ഫോട്ടോ ആരെങ്കിലും കാണുമോ?  പോലീസ് എന്നെ തേടി വരുമോ ? മനസ്സ് ഭ്രാന്തമായി  കാടുകയറി.                                                                                      

Friday, September 13, 2019

മാവും മതിലും


ചെറിയ അസ്വാരസ്യങ്ങളോടു കൂടിയാണ്  സുധാകരൻ ചേട്ടൻറെ പറമ്പു ഭാഗം വെപ്പ് നടന്നത്. മക്കളായ ഭാനുമതിയും ദേവകിയും അതിനായി കുടുംബത്തു എത്തിയിട്ടുണ്ട്.

സഹോദരിമാർക്കിടയിലെ  അകലം ഒരു സ്നേഹമതിലായി പറമ്പിൻ്റെ ഒത്ത നടുക്ക് രൂപം കൊണ്ടിരിക്കുന്നു. ചില്ലറ അറ്റകുറ്റ പണികൾ ഇനിയും ബാക്കി.    

മൂത്തയാൾ ഭാനുമതി ഭർത്താവും കുട്ടികളുമായി ബാന്ഗ്ലൂരിൽ ആണ് താമസം.ഭർത്താവിന് അവിടെ വലിയ കമ്പനിയിൽ ഉയർന്ന ഉദ്യോഗമാണ്. ഭാനുവിനു മൂന്ന് മക്കളാണ്.  മൂത്ത മകൻ വസന്ത്  വിവാഹം കഴിഞ്ഞു സ്റ്റേറ്റ്സിൽ സെറ്റിൽഡ് ആണ്. അടുത്തയാൾ വിദ്യ തിരുവനന്തപുരത്തു
മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.  ഇളയ മകൾ വനജ അച്ഛനും അമ്മയ്ക്കും ഒപ്പം ബാംഗ്ലൂരിൽ ആണ് താമസം. അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.

ദേവകിയുടെ ഭർത്താവ് കുവൈറ്റിൽ ഡ്രൈവർ ആണ്. മകൻ നീരജ് സൗദിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. അടുത്ത ആഴ്ച്ച അയാൾ നാട്ടിൽ എത്തും. വിവാഹം ഉറപ്പിക്കാനാണ് വരുന്നതെന്ന്  ഒരു ശ്രുതിയുണ്ട്. വീടിനടുത്തുള്ള രമണിയാണ് ഈ ശ്രുതിയുടെ ഉത്ഭവകേന്ദ്രം. കഥകൾ മെനയാൻ അവൾ മിടുക്കിയാണ്.

സുധാകരൻ ചേട്ടൻ റിട്ടയർഡ് ഹെഡ്മാസ്റ്റർ ആണ്.  അദ്ദേഹത്തിൻ്റെ ഭാര്യ രുക്മിണി ആറു വർഷങ്ങൾക്കു മുൻപ് നിര്യാതയായി.
ഭാനുമതി സ്നേഹത്തിനും രക്തബന്ധത്തിനും വിലയും ബഹുമാനവും കൊടുക്കുന്നവളാണ്. ദേവകി നേരെ തിരിച്ചു, സ്വാർഥതയുടെ പര്യായവും. അവർക്കു എന്ത് കിട്ടിയാലും മതി വരില്ല. തനിക്ക് കിട്ടാത്തതു മറ്റുള്ളവർക്കും കിട്ടരുതെന്നു അവർ  ആഗ്രഹിക്കും, അതിനു വേണ്ടി ഏതറ്റം വരെയും പോകുകയും ചെയ്യും. ഇളയത് ആയതു കൊണ്ടാകാം, സുധാകരൻ ചേട്ടനു ദേവകിയോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്. അതല്ലെങ്കിൽ ഒരു പക്ഷെ മൂത്ത മകളെക്കാൾ ഇളയവൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നൂ എന്ന വസ്തുത മനസ്സിലാക്കിയിട്ടുള്ള  ഒരു അച്ഛൻ്റെ വാത്സല്യക്കൂടുതൽ ആകാം.                                               

ദേവകി മുൻകൈയെടുത്താണ് ഭാഗം വെപ്പ് നടത്തിയത്. ഇതിനായി ഭാനുമതിയും മകൾ വനജയും ബാംഗ്ലൂരിൽ നിന്നും വന്നു ചേരുകയായിരുന്നു. തുടർന്ന് വാക്ക് തർക്കങ്ങൾ ഉണ്ടായതും, മതില് കെട്ടാൻ തീരുമാനമെടുത്തതും. എല്ലാറ്റിനും ശിങ്കിടിയായി ദേവുവിൻ്റെ കൂടെ പ്രവർത്തിക്കുന്നത് പരദൂഷണ പ്രിയ രമണി തന്നെ. ഇരു ഭാഗത്തു നിന്നും പൊടിപ്പും തൊങ്ങലും പറഞ്ഞു രണ്ടു കൂട്ടർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ രമണിയോളം സാമർഥ്യമുള്ള ഒരു സ്ത്രീ ആ പ്രദേശത്തു വേറെ കാണില്ല.

സ്നേഹമതിലിൻ്റെ പണി അങ്ങനെ പുരോഗമിക്കുകയാണ്. വനജ  മേസ്തിരിയുടെ ജോലികൾ വീക്ഷിച്ചുകൊണ്ടു എന്തൊക്കെയോ ആലോച്ചനയിൽ മുഴുകിയിരിക്കുന്നു.

അവൾക്കു നല്ല വിഷമമുണ്ട്. പണ്ട് താൻ ഓടി കളിച്ചു നടന്ന പറമ്പു രണ്ടായി പിളർന്നിരിക്കുന്നു. അവളുടെ എണ്ണിയാൽ ഒടുങ്ങാത്ത നൈർമല്യമേറിയ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ അധികവും ഈ വീട്ടുമുറ്റത്തായിരുന്നു.

ഓടി തൊട്ടു കളിയും, ഒളിച്ചു കളിയും, കൊന്നി കളിയും, ഊഞ്ഞാലും, പല്ലാങ്കുഴിയും, കുന്നിക്കുരു പേറുക്കലും.. അങ്ങനെ എത്ര എത്ര സുന്ദര ഓർമ്മകൾ.   ഏക ആശ്വസം പണ്ട് ഊഞ്ഞാലു കെട്ടി ആടിയിരുന്ന മാവ് അവളുടെ അമ്മയുടെ വീതം കിട്ടിയ ഭാഗത്താണ് നിലകൊള്ളുന്നത് എന്നതാണ്.

നിറയെ തളിരു വന്നു സുന്ദരിയായിരിക്കുന്ന തേൻമാവ്. പറമ്പിൻ്റെ മുക്കാൽ ഭാഗവും ആ മാവിൻ്റെ തണലിൽ ആണ്. മാതാവിനോട് ചേർന്നാണ് സ്നേഹ മതിൽ ഉയരുന്നതു.
  
എന്ത് കൊണ്ടാണ് ഈ മതിലിനേ സ്നേഹമതിൽ എന്നു വിളിക്കുന്നതു ?!

വനജയ്ക്കു എത്ര ആലോചിച്ചിട്ടും അത് മനസ്സിലായില്ല.
സ്നേഹം വിരളമാകുമ്പോൾ ഉണ്ടാകുന്ന മതിലിനു സ്നേഹമതിലെന്നു പേരു!

എന്തൊരു വൈരുധ്യം !?

"മോളെ .. ലേശം ചൂടുവെള്ളം തരാൻ കുഞ്ഞമ്മയോടു ചെന്ന് പറ"
-ജോലിക്കിടയിൽ മേസ്തിരി വനജയോട് പറഞ്ഞു.

അവൾ അതുപോലെ ചെയ്തു.
വെള്ളവുമായി ദേവകി തന്നെയാണ് മേസ്തിരിയുടെ അടുത്തേക്കു വന്നത്.

"മേസ്തിരി .. ഈ മാവ് നിക്കുന്ന കൊണ്ട് നമ്മടെ മതിലിനു വല്ല കൊഴപ്പോം വര്വോ "

"എന്ത് കൊഴപ്പം !?.. നിങ്ങക്കു നല്ല മാങ്ങ കിട്ടും.. അല്ലാണ്ട് പ്രശ്നോന്നുമില്ല"

"അല്ല .. ഇതിലെ ചപ്പു ചവറൊക്കെ എൻ്റെ പറമ്പിലും വീഴൂല്ലോ .. പോരാഞ്ഞു വേര് ഇറങ്ങി മതിലിനു ഇടിവ് വരില്ലേ ഭാവിയില് ? "

"അങ്ങനെ വരാൻ സാധ്യത ഇല്ലാതില്ല. എങ്കിലും നല്ലൊരു മാവല്ലേ .. നല്ല തണലും തരുന്നുണ്ട്. അതല്ല മുറിച്ചു തന്നെ ആകണംന്നാണേൽ നിങ്ങടെ ഓടപ്പെറന്നോരോട് തന്ന ചോദിക്കു. അവരടെ പറമ്പിലല്ലേ മാവ് നിക്കണേ."

എന്തോ ആലോചിച്ച ശേഷം ദേവകി വീണ്ടും മേസ്തിരിയോട് ചോദിച്ചു :-

"അവള് സമ്മതിച്ചാൽ നിങ്ങള് മുറിച്ചു തര്വോ ?"

"തളിര് വന്ന മാവാണു. അമ്മയാകുന്ന അവസ്ഥ. അങ്ങനെ ചുമ്മാ മുറിച്ചാൽ അത് ദോഷമാ.. അതിനു ചില ചടങ്ങും പൂജയും ഒക്കെ ചെയ്യണം. ഞാൻ മുറിക്കില്ല." - മേസ്തിരി തീർത്തു പറഞ്ഞു.

"മോളെ വനജേ .. അമ്മയെ കുഞ്ഞമ്മ വിളിക്കുന്നുന്ന് പോയി പറയൂ."

ദേവകി വനജയോട് പറഞ്ഞു.

വനജ ഭാനുമതിയെ വിവരം അറിയിച്ചു - " ആ മാവ് മുറിക്കാൻ സമ്മതിക്കല്ലേ 'അമ്മ. "

"പിച്ചും പേയും പറയാതെ അവിടെ പോയി ഇരിക്ക് കുട്ടി"    
ഭാനു മകളെ ശാസിച്ചു.

"എന്താ ദേവൂ നീ വിളിച്ചൂന്നു പറഞ്ഞു ?!"

"അതേയ് ഭാനു .. ഈ മാവ് അങ്ങ് മുറിക്കട്ടെ..? ഇതിൻ്റെ വേരു ഇറങ്ങിയാൽ മതിലിനു ഇടിവ് വരുമെന്നാ മേസ്തിരി പറയുന്നത്"

ഇത് കേട്ട് മേസ്തിരി ദേവകിയെ ഒന്ന് നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. അസ്വസ്ഥനായി ജോലിയിൽ തുടർന്നു.

അനിയത്തിയുടെ ആവശ്യം കേട്ടു കുറച്ചു നേരം ആലോചിച്ചു നിന്ന് ശേഷം ഭാനു പറഞ്ഞു :-

 "നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ് ദേവൂ.. ഈ മാവ് മുറിച്ചാലേ നിനക്ക് സമാധാനം ആവുള്ളു എന്നാൽ അങ്ങനെ ആവട്ടെ.."

ഇതും പറഞ്ഞു നിർവ്വികാരയായി അവർ നടന്നു പോയി.

ഇത് കേട്ട വനജയ്ക്ക് വല്ലാത്ത മനോവേദന ഉണ്ടായി. അവൾ മുറിയിലേക്ക് ഓടി ചെന്ന് തലയിണയിൽ മുഖമമർത്തി കരഞ്ഞു.

രമണിയുടെ ഭർത്താവ് കുമാരനെ ദേവകി മാവ് മുറിക്കാൻ നിയോഗിച്ചു.
അയാൾ ആ കടമ ഭംഗിയായി നിർവ്വഹിച്ചു. അങ്ങനെ തളിരു പൂക്കാൻ നിന്ന തണൽ മരം നിലം പതിച്ചു. മനുഷ്യൻ്റെ സ്വാർത്ഥതയോളം വിഷമുള്ള മറ്റൊന്നും ഭൂമുഖത്തില്ല.

ദേവകിയുടെ മകൻ ആ അവധിക്കു സൗദിയിൽ നിന്നും വന്നില്ല.

മാവ് മുറിച്ചു മൂന്നിൻ്റെ അന്ന്  കുമാരൻ കാലു തെറ്റി ഓടയിൽ വീണു മരിച്ചു.

 മാവിൻ്റെ ശാപം .. രമണി പറയും..

കുമാരൻ വെട്ടിമുറിച്ച വേരുകളിൽ ഒന്ന് നീര് തേടി ഭൂമിയിലേക്ക്‌ മുളപൊട്ടി തളിർക്കാൻ തുടങ്ങി. വനജ അതിനു വെള്ളം തൂകി.

ഭാനുമതിയെയും ദേവകിയെയും പോലെ മാവും മതിലും സ്നേഹത്തിൻ്റെയും സ്വാർത്ഥതയുടെയും പ്രതീകമാണ്.സ്വാർത്ഥതയുടെ മതിലുകളെക്കാൾ ഉറപ്പു എന്നും സ്നേഹത്തിൻ്റെ പ്രതീകമായ മാവിന് തന്നെ.                                                       

Monday, February 18, 2019

The Fourteen year old Chick

On an unusual day, I woke up as a fourteen year old Chicken.

I knew very thoroughly that I was supposed to wake up as a human with my human face, human hands, human legs etc; beside my human wife on a Wednesday morning, 6 am, for my routine jog.

But that didn’t happen.

Instead I am here in my new life as a chicken with my chicken face, chicken Breast, chicken thighs and chicken legs.

Everything felt normal although it was unusual. Like I said earlier, its an unusual day.
Anything can happen on an unusual day.

I knew exactly, what to do as a chicken in my chicken life. There was no space for confusion.
So my past human life now, seemed to be a limbo, in which, I was stuck in for a considerable amount of time, that is my human age.

I got over my human life and moved on with my chicken life. My legs felt comfortable with it's long fingers and nails. I felt like a dinosaur. I could smile with my beak on. My hands were my large wings, but I could grab things with ease. 
Evolution. I thought.

Down the stairs my parents greeted me, not to mention, they were also chickens.
Mom chicken was preparing cereal and milk for breakfast.
I did wonder where the milk came from!?  Dad was reading newspaper. He was busy doing his stuff.
I did not bother about the details of the news he read.

"Come have your breakfast, Egg?" Mom chicken said.

I had mixed thoughts and gave a confused gaze to which Dad chicken smiled.

 She called me Egg  which implied I am either the youngest or a single son..Egg.. Whatever! 

I started to question my gender. I could not tell, to be honest.
This, what I am experiencing is a reality jump. I could be a Hen or a Rooster here..! I did not know for sure and I did not care as well. 

I took whatever the Universe had in store for me with zero complaints. 

I had my filling breakfast. Eating with the beak was quite an experience.

I went out with my chicken Dad afterwards. He gave me some money and asked to go buy some meat.
This was disturbing but I walked to the butcher shop to be shocked to know, what we had for meat.

The butcher was a Buffalo. He was Big.. real Big... and strong.
His apron had bloodstains. I looked behind him to see humans in cages. All of them naked. The humans were small as the size of chickens from my past life. They were just making noices and running around.

"How much?" the Buffalo asked.

I did not know what to tell him which is when I saw a familiar face among the naked humans.
"My Boss" - I said in my mind. This is the man who made my life so difficult as a human in my past life. For all the good effort contributed there was neither a single word of appreciation nor kind gesture ever from this man. He was to me pure evil.

"I will have him." - Without any doubt, I pointed at my Boss from the past life.

The Buffalo grabbed him with both hands and went inside. The sounds of knife could be heard from inside.
A chill ran down my spine to my stomach. In two minutes, the Buffallo had my Boss chopped into pieces and then to a plastic bag. I took him home to my Mom with much satisfaction. I have not felt happier.

For lunch, while we sat , Mom chicken brought a plate full of fried popcorn sized human meat for us to devour. I grabbed one piece. Perplexed I sat there not knowing what to do next. Now that I had my sweet revenge, I will have to eat him next.. But will I? The Universe is testing me.. I was sure.  

The next moment, I woke up back to my human life. 
I was having a nap at my office during lunch-break. Or was I rejected by the Universe as I failed the test. 

What I experienced, I could not contemplate whether it was a dream or a parallel reality.

It took me almost a minute and a half for my human brain to settle down to realize and place myself back to my human self. I could still feel those large wings and long chicken foot. 

The Universe has placed me back to my crazy , pathetic human life because I hesitated to eat my popcorn Boss.  

On the desk was a small box of popcorn chicken. I took one small piece. 

And wondered, If I will ever eat chicken again after having lived a brief period as one.




വിടരും മുൻപേ ..

അവളുടെ പേരും എൻ്റെ പേരും ചേർത്തു വെച്ചാൽ നിൻ്റെ പേര്.  അതെ ..  നിനക്ക് ഞങ്ങൾ ഒരു പേരിട്ടിരുന്നു. നാം പരസ്പരം കണ്ടിട്ടില്ലെന്നാ...